നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും; നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിച്ചു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍.

പ്രശ്നപരിഹാരത്തിന് സമതി രൂപീകരിക്കുന്നത് മാത്രമാണ് ഏക വഴിയെന്ന് വ്യക്തമാക്കിയ കോടതി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളും. അതുവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതും കോടതി സ്റ്റേ ചെയ്തു.

കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, ഹര്‍സിമ്രത്ത് മാന്‍, പ്രമോദ് ജോഷി,അനില്‍ ധനാവത് തുടങ്ങിയവരെ സമതിയിലേക്ക് സിജെഐ നിര്‍ദേശിച്ചിട്ടുണ്ട്. സമതി രൂപീകരിക്കുന്നതിനെ കേന്ദ്രസര്‍ക്കാരും സ്വാഗതം ചെയ്യുന്നുണ്ട്.

തുടക്കാം മുതല്‍ തന്നെ കേന്ദ്രസര്‍ക്കാരും മുന്നോട്ട് വെക്കുന്ന നിര്‍ദേശം സമതി രൂപീകരിക്കാം എന്ന് തന്നെയായിരുന്നു. അതേ സമയം സമിതിയില്‍ ഉള്ള അനില്‍ ധനവത് അടക്കം കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെന്ന വിമര്‍ശനവും ശക്തമായ്ക്കഴിഞ്ഞു.

ഇത്തരം സമതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് കര്‍ഷക സംഘടനകളുടെ നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

അതിനിടയില്‍ സമരവേദി രാംലീല മൈതാണിയിലേക്ക് മാറ്റാന്‍ ദില്ലി പൊലീസ് കമ്മിഷണരെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രാക്റ്റര്‍ റാലി തടയണമെന്ന ഹര്‍ജിയില്‍ കോടതി നോട്ടീസയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News