കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ സംതൃപ്തിയില്ല: സീതാറാം യെച്ചൂരി

കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ സംതൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയതാണ്.

കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടു. നിലവിലെ നിയമം പാര്‍ലമെന്റ് പിന്‍വലിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിക്കുകയായിരുന്നു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍.

പ്രശ്നപരിഹാരത്തിന് സമതി രൂപീകരിക്കുന്നത് മാത്രമാണ് ഏക വഴിയെന്ന് വ്യക്തമാക്കിയ കോടതി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളും.

അതുവരെ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതും കോടതി സ്റ്റേ ചെയ്തു. കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, ഹര്‍സിമ്രത്ത് മാന്‍, പ്രമോദ് ജോഷി,അനില്‍ ധനാവത് തുടങ്ങിയവരെ സമതിയിലേക്ക് സിജെഐ നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here