എയിംസിലെ സ്പോട് അഡ്മിഷനിൽ അട്ടിമറി നടക്കുന്നതായി ആരോപിച്ച് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത്.
മെഡിക്കൽ കൗൺസിലിന്റെ മാർഗ നിർദേശം പാലിക്കാതെയാണ് സ്പോട് അഡ്മിഷൻ നടക്കുന്നതെന്ന് ആരോപിച്ചു രക്ഷിതാക്കൾ എയിംസിൽ പ്രതിഷേധിച്ചു
ജിപ്‌മെറിന് പുറമെ എയിൻസിലും സ്പോട്ട് അഡ്മിഷനിൽ അട്ടിമറി നടക്കുന്നതായി ആരോപിച്ചാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ജിപ്മറിൽ നടന്ന പോലെ പുതുതായി അഡ്മിഷൻ എടുക്കേണ്ട വിദ്യാർത്ഥികളുടെ പേരിനു പകരം നേരത്തെ മറ്റു കോളേജിൽ അഡ്മിഷൻ ലഭിച്ച കുട്ടികളുൾപ്പടെ ഉള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
ഇതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും aiimsഇൻ മുന്നിൽ പ്രതിഷേധിച്ചു .തുടർന്ന് അഡിമിഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി. സീറ്റുകൾ പിൻവാതിൽ നിയമനത്തിനായി മറിക്കുന്നു എന്നാണ് രക്ഷിതാക്കൾ ഉയർത്തുന്ന ആരോപണം.
സ്പോട് അഡ്മിഷന് എത്തിച്ചേർന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അഡ്മിഷൻ സെന്ററിലേക്ക് കയറ്റാനും അധികൃതർ വിസമ്മതിച്ചു. ഇത് അഡ്മിഷന്റെ സുധാര്യതയെ ബാധിക്കുമെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here