പൊലീസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ആട് ആൻ്റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു.
പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് ആട് ആന്റണി സമർപ്പിച്ച അപ്പീൽ ജസ്റ്റീസുമാരായ എ.ഹരിപ്രസാദും എം.ആർ.അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളി.
2012 ജൂൺ 26നാണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻ പിള്ളയെ ആട് ആൻറണി കുത്തി പരിക്കേൽപിച്ചത്. പാരിപ്പള്ളി ജവഹർ ജങ്ക്ഷനിലായിരുന്നു സംഭവം.
സമീപത്തെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ ആട് ആൻറണിയെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ ഡ്രൈവർക്ക് കുത്തേൽക്കുകയായിരുന്നു. ഒളിവിൽ പോയ ആന്റണിയെ മൂന്നു വർഷത്തിന് ശേഷം
പാലക്കാട് ഗോപാലപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here