കാണാതായ ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ഹർജി പിൻവലിച്ചത്.
കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നല്‍കിയത്. ജെസ്‌നയെ കാണാതായി രണ്ട് വർഷമായെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്നയെ 2018 മാർച്ച് 22 നാണ് കാണാതായത്.
കോളേജിലേക്ക് പോയ ജെസ്‌നയെ കാണാതാകുകയായിരുന്നു. ഇതിനിടെ ജെസ്നയെ കണ്ടെത്തിയെന്നും പലയിടത്തും കണ്ടതായും ഉള്‍പ്പെടെയുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here