‘രാജ്യം ഭരിച്ചിരുന്ന ഇങ്ങനെയൊരു രാജാവിന്റെ കാലത്താണ് സമരംചെയ്ത് കർഷകർ രക്തസാക്ഷികളായതെന്ന് നാളെ ചരിത്രം രേഖപ്പെടുത്തും. കടുത്ത യാതനകൾ പേറി കർഷകർ നടത്തുന്ന ഈ സമരം ഇനിയും നീളും’ സമരംചെയ്യുന്ന കർഷകരും കേന്ദ്രസർക്കാറുമായി നടന്ന ഒമ്പതാംവട്ട ചർച്ച പരാജയപ്പെട്ട ശേഷം വിജ്ഞാൻ ഭവനിൽ നിന്നിറങ്ങിവന്ന ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ പ്രതികരണമാണിത്.
കൊടും തണുപ്പ് അവരുടെ ശരീരത്തെ ഗ്രസിക്കുമ്പോഴും തീച്ചൂടുള്ള പോരാട്ട വീര്യവും നിശ്ചയ ദാര്‍ഢ്യവും വ്യക്തമാക്കുന്ന വാക്കുകളാണ് ഇത്. വിജയം കാണും മുന്നെ മരിക്കേണ്ടിവന്നാല്‍ അതും ഈ പോരാട്ട ഭൂമിയിലായിരിക്കുമെന്നും ഇതേ സമരഭൂമിയില്‍ കര്‍ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നിരന്തരം വഴിപാടുകള്‍ മാത്രമായിമാറുമ്പോഴും വീഞ്ഞുപോലെ വീര്യം കൂടുന്ന പോരാട്ടമാണ് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.
സമരം എത്ര ദിവസം മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശ്യമെന്ന ചോദ്യത്തിന് ഏറെ നാൾ വേണ്ടിവരുമെന്നായിരുന്നു ഒരുകാലത്ത് കർഷകരുമായി സമരത്തിനിറങ്ങി രാജ്യെത്ത ഇളക്കി മറിച്ച് പ്രഗല്ഭനായ നേതാവ് മഹേന്ദ്ര സിങ് ടിക്കായത്തിെൻറ മകന് പറയാനുള്ളത്. ”പാർലമെൻറ് സമ്മേളനത്തിൽ സർക്കാർ എന്തു ചെയ്യുമെന്ന് നോക്കാം.
പ്രതിപക്ഷത്തിനും കർഷകരോട് ബാധ്യതയുണ്ടല്ലോ. അവരും എന്തു ചെയ്യുമെന്ന് നോക്കാം. ഇങ്ങനെ ഒരു രാജാവ് ജീവിച്ചിരുന്നുവെന്നും അയാളുടെ ഭരണകാലത്ത് രാജ്യത്ത് കർഷകർ പൊറുതിമുട്ടിയെന്നും അതിനെതിരെ സമരം ചെയ്തു കർഷകർക്ക് രക്തസാക്ഷികളാകേണ്ടി വന്നുവെന്നും ചരിത്രം രേഖപ്പെടുത്തും.
വരുന്ന തലമുറ ആ ചരിത്രം പഠിക്കും. ഞങ്ങൾക്ക് ഒരേയൊരു ആവശ്യമേയുള്ളൂ. നിയമങ്ങൾ പിൻവലിക്കുക. തീരുമാനിക്കേണ്ടത് സർക്കാറാണ്. അല്ലാതെ സുപ്രീംകോടതിയല്ല.
അതുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിനെ മാനിച്ചാലും സമിതിയെ തള്ളിപ്പറയുന്നത്. സമാധാനപൂർണമായി തന്നെ കർഷകർ മുന്നോട്ടുപോകും. ജനുവരി 26ന് ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തും. അത് തടയാൻ പൊലീസ് ലാത്തിയുമായി വന്നാൽ ആ ലാത്തിയിൽ ഞങ്ങൾ ദേശീയപതാക കെട്ടും” -രാകേഷ് ടിക്കായത്ത് അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here