മലപ്പുറത്ത് അരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. മലപ്പുറം തിരൂർ കോട്ട്കല്ലിങ്ങൽ ഭാഗത്ത് പ്രവർത്തിക്കുന്ന നാലകത്ത് ലോഡ്ജ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് മൊത്തവിലപ്പന നടത്തി വന്നത്.
സംഭവത്തില്‍ മലപ്പുറം കുറക്കത്താണി സ്വദേശിയായ കല്ലൻ ഇബ്രാഹീം എന്ന ഇബ്രാഹിമിനെ അയ്യാളുടെ ലോഡ്ജ് മുറിയിലും ലോഡ്ജിന് മുൻവശം പാർക്ക് ചെയ്തിരുന്ന അയ്യാളുടെ Kl 55 G 2077 നംബർ ഇൻഡിക്കാ കാറിലുമായി സൂക്ഷിച്ചിരുന്ന 50 കിലോയിലധികം കഞ്ചാവുംമായി പിടികുടി.
പിടികൂടിയ കഞ്ചാവിന് അൻപത് ലക്ഷം രൂപയോളം അന്താരാഷ്ട്ര വിപണിയിൽ മതിപ്പ് വില കണക്കാക്കുന്നു. കൂടാതെ കഞ്ചാവ് വിറ്റ വകയിൽ ഉണ്ടായിരുന്ന 75000/- രൂപയും കണ്ടെടുത്തു.
പാർട്ടിയിൽ സറ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മൻറ്റ് സക്വാഡിൻറ്റെ തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി അനികുമാറിനോടൊപ്പം ടീമംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ ജി .കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ .മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, കെ.മുഹമ്മദ് അലി , പ്രഭാകരൻ പള്ളത്ത്, ആർ. രാജേഷ്, എസ്. ഷംനാദ് എക്സൈസ് ഡ്രൈവറായ കെ. രാജീവ് എന്നിവരുമുണ്ടായിരുന്നു.
കേസിന്‍റെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് തിരൂർ എക്സൈസ് റെയിൻച് ഇൻസ്പക്ടർ ശ്രീമതി ഒ.സജിതയെയും പ്രിവൻറ്റീവ് ഓഫീസർ k M ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബിൻ വി ലാൽ, യൂസഫ് ടി എ എന്നിവരെയും ചുമതലപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here