പാലക്കാടിന്‍റെ ജനകീയ നേതാവ് കെവി വിജയദാസ് എം എൽ എക്ക് നാടിന്‍റെ വികാരനിർഭരമായ യാത്രാമൊഴി. പൊതുദർശന കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.
കൊവിഡാനന്തര ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് അന്തരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് രാവിലെ 7 മണിയോടെയാണ് കെ വി വിജയദാസിൻ്റെ ഭൗതിക ശരീരം എലപ്പുള്ളി കാക്കത്തോട്ടെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂർ നേരം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം എലപ്പുള്ളി AUP സ്കൂളിലെത്തിച്ചു. വിജയദാസ് പഠിച്ച സ്കൂളിൽ ആയിരങ്ങൾ പ്രീയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി.
തുടർന്ന് സി പി ഐ എം ജില്ലാ കമ്മറ്റി ഓഫീസിൽ പൊതു ദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കൃഷ്ണൻകുട്ടി , സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമ തല വഹിക്കുന്ന എ വിജയരാഘവൻ തുടങ്ങിയവർ പുഷ്പചക്രമർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
12.15 ഓടെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതിയോടെ സംസ്ക്കാരം. വിവിധ രാഷ്ട്രീയ നേതാക്കൾ പൊതുദർശന കേന്ദ്രങ്ങളിലെത്തി ആദരാഞ്ജലികളർപ്പിച്ചു. സംസ്ക്കാര ചടങ്ങിനു ശേഷം ചന്ദ്രനറിൽ അനുസ്മരണ സമ്മേളനം നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here