രണ്ടു തലമുറക്കൊപ്പം ജെ ബി ജംഗ്‌ഷൻ എന്ന കൈരളി പ്രോഗ്രാമിൽ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി പങ്കെടുത്തപ്പോൾ സമ്മാനിച്ച്ത അനർഘ നിമിഷങ്ങളാണ് .നടൻ എന്നതിനപ്പുറം തന്നെ എല്ലാവരും സഖാവെ എന്ന് വിളിക്കുന്നതാണ് ഇഷ്ട്ടം എന്നാണ് ജോൺ ബ്രിട്ടാസിനോട് പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞത് .
ചെറുപ്പകാലത്തെ രാഷ്ട്രീയപ്രവർത്തനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓര്മിച്ചെടുത്തത് എ കെ ജിയുമായുള്ള അടുപ്പത്തെക്കുറിച്ചാണ്
ഇടത് സഹയാത്രികനായിരുന്നെങ്കിലും കുട്ടിക്കാലത്ത് പഠിച്ച വേദങ്ങളും ഉപനിഷത്തുക്കളും ഒന്നും ഉപേക്ഷിച്ചിരുന്നില്ല .എന്നും രാവിലെ എഴുന്നേറ്റാൽ ഒരു മണിക്കൂർ പ്രാര്ഥനകളിലായിരിക്കും .അഭിഭാഷകനായിരുന്ന ചേട്ടന്‍ കേശവന്‍ നമ്ബൂതിരിയുടെ അടുത്ത സുഹൃത്തതായിരുന്നു എ കെ ജി. എ കെ ജി അടക്കമുള്ള പല നേതാക്കളും ഇല്ലത്ത് ഒളിവില്‍ താമസിച്ചിട്ടുമുണ്ട്.ആ കഥ പറഞ്ഞ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ജെ ബി ജങ്ഷനിൽ വികാരധീനനായി.
എ കെ ജിയുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി എ കെ ജി അയച്ച കത്ത് നിധിപോലെ സൂക്ഷിച്ചുവെച്ചു. കോഴിക്കോട് ചാലപ്പുറത്ത് നിന്ന് എ കെ ജി അയച്ച ‘My Dear Unni’ എന്നു തുടങ്ങുന്ന കത്തിനെ കുറിച്ച് ആവേശത്തോടെയും അഭിമാനത്തോടെയും ആണ് മുത്തശ്ശൻ ജെ ബി ജംഗ്‌ഷനിൽ ഓർത്തെടുത്തത്.എ കെ ജി എന്ന മനുഷ്യനെ പറ്റി പറയാൻ വാക്കുകൾ ഇല്ലെന്നും ദൈവമല്ലേ അദ്ദേഹം എന്നും പറഞ്ഞ് വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഏങ്ങി കരഞ്ഞു
എ കെ ജി യെ ഓർമിച്ച് തേങ്ങി കരഞ്ഞുപോയ അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞപ്പോൾ കൈതപ്രം നമ്പൂതിരി പറഞ്ഞത് ഇങ്ങനെ
കമ്മ്യൂണിസ്‌റ്റു നേതാക്കളെ ഇല്ലത്തിന്റെ മച്ചില്‍ സുരക്ഷിതമായി ഒളിച്ചുതാമസിപ്പിക്കുകയും, അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കി നല്‍കിയ സഖാവ്ആണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.ദൈവത്തെ പോലെ ആണ് അവരെ കരുതിയിരുന്നത് . ജാതി ഭ്രഷ്‌ടും, സവര്‍ണ-അവര്‍ണ വ്യവസ്ഥയും കൊടുകുത്തിവാണിരുന്ന കാലത്തായിരുന്നു ഇതെന്നത് ശ്രദ്ധേയം.അക്കാലത്ത് ഇല്ലത്തിനകത്ത് കുളിമുറി, കക്കൂസ് സൗകര്യങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നേതാക്കളുടെ സുരക്ഷയെ കരുതി അവരുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ ചട്ടിയില്‍ കോരികൊണ്ടു കളയാന്‍ ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരി ഒരു മടിയും കാണിച്ചിട്ടില്ല. ഒരിക്കല്‍ തന്റെ വിസര്‍ജനം കോരിമാറ്റി കൊണ്ടുപോകുന്ന ഉണ്ണിയോട്, ‘എങ്ങനെയാണ് നിന്നോട് ഞാന്‍ ഇതിന് പ്രതിവിധി ചെയ്യുക’ എന്നായിരുന്നത്രേ എകെജി ചോദിച്ചത്. ചോദ്യത്തിന് പുഞ്ചിരി മാത്രം ഉത്തരമായി നല്‍കിയ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി പാര്‍ട്ടിയോടും തന്റെ സഖാക്കളോടുമുള്ള സ്നേഹം മാത്രമായിരുന്നു ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here