തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കളമശേരി യുഡിഎഫിൽ പൊട്ടിത്തെറി. ചെയർ പേർസൻ സീമ കണ്ണനെ മാറ്റണമെന്ന് ലീഗ് നേതാക്കൾ.
ചെയർ പേർസണും സംഘവും കാലുവാരിയെന്നും സീമ കണ്ണൻ കോൺഗ്രസ്സ് നേതാവ് ജമാൽ മണക്കാടിന്റെ ബിനാമിയാണെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ഡി.സി.സി നേതാക്കൾ തിരിഞ്ഞു നോക്കോയില്ലെന്നും മുൻസിപ്പൽ കമ്മറ്റി ജനറൽ സെക്രട്ടറി പി.എ.അബ്‌ദുൾ റഹിം പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി റഫീഖ് മരയ്‌ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫിലെ ലീഗ് സ്ഥാനാർഥി സമീലിനെയാണ് റഫീഖ് തോൽപ്പിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് 308 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ടുകളുമാണ് ലഭിച്ചത്. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here