” മത്സരങ്ങളേയും, ഗോളുകളേയും ആസ്വദിക്കലാണ് എന്‍റെ ജീവിത ലക്ഷ്യം.പ്രായത്തെ ഞാന്‍ പരിഗണിക്കുന്നില്ല.ഗോളുകളാണ് എന്‍റെ ജീവിതം.അതിനിയും തുടരും.. ആയിരമായും അതിനപ്പുറത്തേക്കും..”
യുവൻറസിൻ്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകളാണിത്.
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുഡ്ബോള്‍ ഫൈനലില്‍ 64-ാം മിനിറ്റിലായിരുന്നു ആ ചരിത്ര ഗോള്‍ പിറന്നത്. ഗോള്‍വേട്ടയില്‍ എല്ലാവരെയും പിറകിലാക്കി പോര്‍ച്ചുഗീസ് ഇതിഹാസം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. 760 ആം ഗോളിലൂടെ കായിക ലോകത്ത് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലേക്കാണ് CR7 നടന്നു കയറിയിരിക്കുന്നത്.
കഠിനപ്രയത്നം കൊണ്ടും, ഇഛാശക്തികൊണ്ടും നേടിയ വിജയം. ജോസഫ് ബികാനെയും,പെലെയെയും, റൊമാരിയെയും മറികടന്നുള്ള നേട്ടം. യൂറോപ്പിലെ നാലു മുന്‍നിര ലീഗുകളില്‍ കളിച്ചാണ് മുപ്പത്തിയഞ്ചുകാരന്‍ ഈ റോക്കോര്‍ഡിട്ടിരിക്കുന്നത്.
സ്പോര്‍ട്ടിങു ലിസ്ബനിലൂടെ കരിയര്‍ തുടങ്ങിയ റൊണാള്‍ഡോ 5 ഗോളുകളാണ് അവിടെ നേടിയത്. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനു വേണ്ടി 118 ഗോളും, റയല്‍ മഡ്രിഡിനു വേണ്ടി 450 ഉം, യുവന്‍റസിനു വേണ്ടി 85 ഗോളുകളും നേടി.
പറങ്കിപ്പടയുടെ പടത്തലവന്‍ ദേശീയ ടീമിനു വേണ്ടി നേടിയത് 102 ഗോളുകളുമാണ്. ഗോൾ നേട്ടം നാലക്ക സംഖ്യയിലെത്തിക്കുക എന്നതാണ് റൊണോൾഡോയുടെ അടുത്ത ലക്ഷ്യമെന്നതിനാൽ ആരാധകർ ഏറെ ആവേശത്തിലാണ് .
മുബഷിർ പി അക്ബർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here