ആർഎസ്എസ്- ബിജെപി ബന്ധമുള്ള ഇന്ത്യന്‍ വംശജരെ തന്‍റെ ഭരണ സംഘത്തിൽ നിന്നും ഒഴിവാക്കി ബെെഡന്‍ ഭരണകൂടം. ബൈഡന്റെ പ്രചാരണ ടീമിന്‍റെ ഭാഗമായിരുന്ന സോണൽ ഷാ, അമിത് ജാനി, എന്നിവരെയാണ് പുറത്താക്കിയത്.
ആർഎസ്എസ്- ബിജെപി ബന്ധം കാരണമാണ് ഇരുവരെയും പുറത്താക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയിൽ സജീവമായ ഇന്തോ-അമേരിക്കൻ സംഘടനകളാണ് ഇരുവരുടെയും ബന്ധം പുറത്തു കൊണ്ടുവന്നത്.
ബൈഡന്‍റെ യൂണിറ്റി ടാസ്ക് ഫോഴ്‌സിന്‍റെ ഭാഗമായിരുന്ന സൊണാൽ ഷാ ‘Overseas Friends of BJP-USA’ യുടെയും സംഘ് പരിവാർ പിന്തുണയോടെ നടത്തപ്പെടുന്ന ഏകൾ വിദ്യാലയയുടെ നേതാക്കളിൽ ഒരാളുടെ മകളാണ്. ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും പുറത്താക്കുകയായിരുന്നു.
ബൈഡൻ ഭരണകൂടത്തിന്റെ ഭാഗമായ ഇരുപതോളം ഇന്ത്യൻ വംശജരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായപ്പോഴാണ് ഒഴിവാക്കലും ശ്രദ്ധിക്കപ്പെട്ടത്.
അതേ സമയം ദേവയാനി ഖോബ്രഗഡെ കേസിൽ ഇടപെട്ട ഉസ്ര സിയാ, സിഎഎ, എൻആർസി വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന സമീറ ഫാസിലി തുടങ്ങിയവരെ ബൈഡൻ തന്‍റെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.
മതേതര ചായ്‌വുള്ള ഇൻഡോ അമേരിക്കൻ സംഘടനകളുടെ സമ്മർദം മൂലം ആർഎസ്എസ് – ബിജെപി ബന്ധമുള്ളവരെ ബൈഡൻ തന്‍റെ ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല തങ്ങളുടെ ഭരണകൂടം ആർഎസ്എസ് – ബിജെപി ബന്ധമുള്ളവരെ പുറത്തു നിർത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 19 ഇൻഡോ അമേരിക്കൻ സംഘടനകൾ ബൈഡന് കത്തെഴുതുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here