സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ പോര്‍ട്ടല്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷനും ഫെബ്രുവരിയില്‍ ആരംഭിക്കും. അഞ്ചുവര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബജറ്റില്‍ തൊഴില്‍ പോര്‍ട്ടല്‍ പ്രഖ്യാപിക്കപ്പെട്ടത്.
ഏപ്രിൽ മുതലേ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുള്ളൂ. കോവിഡ് തൊഴിൽ സാഹചര്യങ്ങളെ മാറ്റിയതിന്റെ സാധ്യത ഉപയോഗപ്പെടുത്താനാണ് അടിയന്തരമായി തൊഴിൽ പോർട്ടൽ സജ്ജീകരിക്കുന്നത്. ആഗോളതലത്തിൽ 50 ലക്ഷത്തോളംപേരാണ് കേന്ദ്രീകൃത ഓഫീസുകൾക്കുപുറത്ത് ഡിജിറ്റൽ ജോലി ചെയ്തിരുന്നത്. കോവിഡിൽ അത് മൂന്നുകോടിയായി. അഞ്ചുവർഷത്തിൽ 18 കോടിയാകും. വീട്ടിലിരുന്നുള്ള ജോലി ഫാഷനാകുന്നു. ഇത് കേരളം ഉപയോഗപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
വീടുകളിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകൾ അഞ്ചുലക്ഷത്തോളംവരും. വീട്ടിലോ സമീപത്തോ ഇരുന്ന് ജോലിയെടുക്കാനാകുന്ന 40 ലക്ഷം അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട്. 16 ലക്ഷം പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർചെയ്‌തിട്ടുണ്ട്. തൊഴിൽ കമ്പോളത്തിന് അനുയോജ്യർ 60 ലക്ഷം കവിയും. ഇവർക്ക് ‘വർക്ക് നിയർ ഹോം, വർക്ക് ഫ്രം ഹോം’ സാധ്യതകൾ പോർട്ടൽവഴി ലഭ്യമാക്കും. കമ്പനികൾക്ക് കേന്ദ്രീകൃത, വികേന്ദ്രീകൃത തലത്തിൽ ജോലിക്കാരെ തെരഞ്ഞെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here