തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ നിരപരാധിയാണെന്നും കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിസ്ഥാനത്തുള്ള അമ്മ മാധ്യമങ്ങളോട്.
മൊഴിയെടുക്കാന്‍ എന്ന് പറഞ്ഞാണ് തന്നെ പൊലീസ് കൊണ്ടുപോയത് ശേഷം തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എല്ലാ അമ്മമാര്‍ക്കും വേണ്ടി കേസിലെ സത്യം പുറത്തുവരണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2019 ൽ താൻ ഭർത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെന്നും അതിൽ നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. ഭർത്താവ് മകനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ മകന്‍ പരാതി കൊടുത്തത് ഭര്‍ത്താവിന്‍റെ ഭീഷണിക്ക് വഴങ്ങിയായിരിക്കും. മോനെ അലർജിക്ക് ആശുപത്രിയിൽ കാണിച്ചിരുന്നു.
ആ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കണ്ടെത്തിയെന്നു പറയുന്ന മരുന്ന് ഏതാണെന്ന് അറിയില്ല. മകനോട് തനിക്കൊന്നും പറയാനില്ല. അവനും മാനസിക വിഷമത്തിൽ ആയിരിക്കുമെന്നും. മക്കളെ തിരിച്ച് കിട്ടുന്നതിന് നിയമ പോരാട്ടം തുടരുമെന്നും അമ്മ പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കേസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. പരാതി കൊടുത്ത കുട്ടി അടക്കം എല്ലാവരെയും തനിക്ക് വേണം. മകനെ കാണണം. കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പ്രതിയായ അമ്മ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.
മകൻറെ പരാതിയിൽ അറസ്റ്റു ചെയ്യപ്പെട്ട അമ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here