പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ കുട്ടികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ കുട്ടികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനാണ് ആത്മഹത്യ ചെയ്തത്. പതിനേഴ്കാരനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറു പേരിലൊരാളാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിനു ശേഷം ബന്ധു വീട്ടിലായിരുന്നു കുട്ടി ഇന്നലെ രാത്രിയോടെയാണ് ഗ്‌ളാസ് ഫാക്ടറി കോളനിയിലെ വീട്ടില്‍ എത്തിയത്.

പുലര്‍ച്ചയോടെ കുളിമുറിയില്‍ കയറി കതകടച്ചു. അരമണിക്കൂര്‍ ആയിട്ടും വാതില്‍ തുറക്കാഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടി വലിയ മാനസിക സംഘര്‍ഷത്തിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വ്യാഴാഴ്ച്ചയായിരുന്നു കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ താമസിക്കുന്ന 17 കാരനെ 7 പേരടങ്ങുന്ന സംഘം മര്‍ദ്ധിച്ചത്. തുടര്‍ന്ന് മര്‍ദ്ധന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസ് എടുത്തിരുന്നെങ്കിലും ഇതില്‍ ആറു പേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

ഇതോടെ മര്‍ദ്ധനത്തിന് നേതൃത്വം കൊടുത്ത അഖിലിനെ അറസ്റ്റ് ചെയ്ത ശേഷം ബാക്കി 6 പേരെ വിട്ടയച്ചു. 6 പേര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറാനായിരുന്നു പൊലീസ് തിരുമാനം. എന്നാല്‍ ഇതിനിടെ മര്‍ദ്ധന ദൃശ്യം സമൂഹ മാധ്യമങ്ങളിലാകെ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel