ചർമത്തിൽ സ്പർശിക്കാതെ പ്രാർയപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് ബോംബെ ഹൈക്കോടതി. 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിചിത്രമായ നിരീക്ഷണം.
പോക്സോ നിയമ പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണ വിധേയനില്‍ നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
“12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ നെഞ്ചിൽ കൈ അമർത്തുന്നത് അവളുടെ വസ്ത്രം മുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതാണോ അതോ കൈ അവളുടെ ടോപ്പിനുള്ളിൽ തിരുകി നെഞ്ചിൽ അമർത്തിയോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങളില്ലെങ്കിൽ കേസ് പോക്സോയുടെ പരിധിയിൽ വരില്ല.”
“മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ, പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ആരോപണ വിധേയനെ കുറ്റവിമുക്തനാക്കുകയും ഐപിസിയുടെ 354-ാം വകുപ്പ് പ്രകാരം ശിക്ഷിക്കുകയും ചെയ്യുന്നു” എന്ന് ജഡ്ജി പറഞ്ഞു. ഈ വകുപ്പ് പ്രകാരമുള്ള പരമാവധി ശിക്ഷ അഞ്ച് വർഷവും കുറഞ്ഞത് ഒരു വർഷവുമാണ്.
“പ്രതി പെൺകുട്ടിയുടെ വസ്ത്രം നീക്കി നെഞ്ചിൽ അമർത്തിയെന്നത് പ്രോസിക്യൂഷൻ കേസല്ല. അതിനാൽ, നേരിട്ട് ശാരീരിക ബന്ധമൊന്നുമില്ല, ലൈംഗിക ഉദ്ദേശ്യത്തോടെ തൊലിപ്പുറത്ത് സ്പർശിച്ചതാണെന്നും വ്യക്തമല്ല,” ജസ്റ്റിസ് പറഞ്ഞു.
പോക്സോയ്ക്ക് കീഴിലുള്ള ലൈംഗികാതിക്രമം അഞ്ച് വർഷം വരെ കഠിന ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണെന്നും എന്നാൽ എന്നാൽ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകളും ഗുരുതരമായ ആരോപണങ്ങളും ആവശ്യമാണെന്നും കോടതി പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here