സോളാര്‍ പീഡന കേസ് സിബിഐയ്ക്ക് വിട്ടതില്‍ രാഷ്ട്രീയമില്ലെന്നും സര്‍ക്കാര്‍ നിയമപ്രകാരം നീങ്ങുക മാത്രമാണ് ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.
പരാതിക്കാരുടെ അഭിപ്രായം മാനിച്ചുകൊണ്ട് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
കേസ് സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎമ്മല്ല, സര്‍ക്കാരാണ് തീരുമാനമെടുത്തത്.
എന്തേ കേസ് എടുക്കുന്നില്ല എന്നായിരുന്നു നേരത്തെ ഉമ്മൻ ചാണ്ടി ചോദിച്ചത്, എന്നാല്‍ ഇപ്പോൾ രാഷ്ടീയ പ്രേരിതം എന്നു പറയുന്നത് ഇരട്ടത്താപ്പ് ആണെന്നും തനിക്ക് രാഷ്ട്രീയ ലാഭത്തിനായി സിബിഐയെ ഉപയോഗിച്ച നേതാവാണ് ഉമ്മൻ ചണ്ടിയെന്നും എ വിജയരാഘവന്‍ പറഞ്ഞു.
രാഷ്ട്രീയമായി പകപോക്കുക എന്ന പ്രവര്‍ത്തനശൈലി പൊതുജീവിതത്തില്‍ ഉടനീളം പ്രവര്‍ത്തിച്ച ആളായതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here