ദില്ലിയിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. ദില്ലി പൊലീസിന്റെ വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ട കര്‍ഷകന്റെ സഹോദരന്‍ ആരോപിച്ചു.
കര്‍ഷകനായ നവ്നീത് സിംഗ് (34) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് മൃതദേഹം നീക്കി ചെയ്യാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം നടന്നത് ആന്ധ്ര എജ്യൂക്കേഷൻ സൊസൈറ്റിയുടെ മുന്നിലായതിനാല്‍ സ്ഥാപനത്തിന്‍റെ സിസിടിവി പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നുവരികയാണ്.
വെടിയേറ്റതിനെ തുടര്‍ന്നാണ് മരണകാരണെന്നാണ് കര്‍ഷകരുടെയിടയില്‍ നിന്നും ഉയരുന്ന ആരോപണവും. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞതുകൊണ്ടാണ് കര്‍ഷകന്റെ മരണമെന്നാണ് ദില്ലി പോലീസ്.
അതേസമയം കര്‍ഷകന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തന്റെ തലച്ചോര്‍ പുറത്തു വന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ മോദി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here