ട്രാക്ടര്‍ റാലിയുടെ ചിത്രങ്ങള്‍
ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടകീഴടക്കി.ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്. കര്‍ഷക കോട്ടയായി മാറുകയായിരുന്നു ചെങ്കോട്ട.
പൊലീസിന്റെ ബാരിക്കേഡുകളും മാറ്റിയും പൊലീസ് വാഹനങ്ങളും ക്രെയിനുകളും തള്ളി നീക്കിയുമാണ് കര്‍ഷകര്‍ മുന്നോട്ടുനീങ്ങുന്നത്.
പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ ഡല്‍ഹി നഗരത്തിലേക്ക് 12.30 ഓടെ പ്രവേശിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ ഇരമ്പിയെത്തിയ ട്രാക്ടര്‍ റാലിയെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സ്ത്രീകളടക്കം ട്രാക്റ്റർ റാലിയിൽ പങ്കെടുക്കുന്നുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്‌റ്റേഷനും ഗീന്‍ ലൈനിലെ സ്‌റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here