ഡല്‍ഹി ഐടിഒയില്‍ പൊലീസ് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചുവെന്ന് വിവരം. ഒരു കര്‍ഷകന്‍ വെടിവെപ്പില്‍ മരിച്ചെന്നും ഒരാള്‍ ട്രാക്‌ടര്‍ മറിഞ്ഞ് മരിച്ചെന്നും കര്‍ഷക സംഘടനാ നേതാക്കൾ പറഞ്ഞു. നവ്നീത് സിംഗ് (34) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് മൃതദേഹം നീക്കി ചെയ്യാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സംഭവം നടന്നത് ആന്ധ്ര എജ്യൂക്കേഷൻ സൊസൈറ്റിയുടെ മുന്നിലായതിനാല്‍ സ്ഥാപനത്തിന്‍റെ സിസിടിവി പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നുവരികയാണ്.
അതേസമയം 6 ട്രാക്‌ടറുകള്‍ അപകടത്തില്‍പ്പെട്ടെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.
പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here