വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായി ; എ സി മൊയ്തീന്‍

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. സിബിഐയെ രാഷ്ട്രീയ ആയുധമാക്കുന്നതിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം എതിര്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും ലൈഫില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ എന്ത് കണ്ടെത്തിയെന്നും എ സി മൊയ്തീന്‍ ചോദിച്ചു.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം കോടതിയുടെ പരിഗണനയിലാണ്. അതിനാലാണ് കരാറുകാര്‍ പണി നിര്‍ത്തിയത്. ഫ്‌ളാറ്റ് നിര്‍മ്മാണം സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുന്നതല്ല. കരാറുകാര്‍ പണി നിര്‍ത്തിയതാണ. ലൈഫിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടി അല്ല. സി ബി ഐ അന്വേഷണത്തിലെ മാനദണ്ഡങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും എ സി മൊയ്തീന്‍ വ്യക്തമാക്കി.

ലൈഫ് വിവാദം തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയതാണ്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ രാഷ്ട്രീയമുണ്ട്. വീണ്ടും മത്സരിക്കണോ എന്ന് സി പി ഐ എം തീരുമാനിക്കും. സ്വയം പ്രഖ്യാപനങ്ങള്‍ സി പി ഐ എമ്മില്‍ പതിവില്ല. ലൈഫില്‍ ജനങ്ങള്‍ വിധി എഴുതിയതാണ. വടക്കാഞ്ചേരിയില്‍ അത് കണ്ടതാണെന്നും മൊയ്തീന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here