ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം

ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്‌ച രാത്രി 10.30 തോടെ സംഭവം.

തിരുവനന്തപുരത്തു നിന്നും കാട്ടാക്കടയിൽ എത്തിയ ഇവർ പൂവച്ചൽ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ കാൽനടയായി വരികെയായിരുന്നു. പൂവച്ചൽ പുന്നാംക്കരിക്കകം വളവിൽ വച്ച് ബൈക്കിൽ എത്തിയ രണ്ടു യുവാക്കൾ ബബിതയോടെ കൂടെ വരാനും അഞ്ഞൂറ് രൂപ നൽകാം എന്നും പറഞ്ഞു തുടർന്ന് ഇവർ യുവാക്കളെ ചീത്ത വിളിച്ചു.

ശേഷം യുവാക്കൾ മടങ്ങിപ്പോയി തിരികെ എത്തി ബബിതയുടെ നാഭിക്ക് തൊഴിക്കുകയും ചെയ്‌തു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലേക്കു പാഞ്ഞു.

ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ പോലീസിനെ അറിയിച്ച ശേഷം ബബിതയെ കാട്ടാക്കട പ്രാധമീക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാധമീക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബൈക്ക് ഓടിച്ചിരുന്ന ഇരുവരെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അതെ സമയം ബബിതയെയും മകളെയും യുവാക്കൾ പിന്തുടർന്നിരുന്നതായി ബബിത പറഞ്ഞു.

വിതുര സ്വദേശികൾ ആണെന്നാണ് ബൈക്ക് യാത്രികരായ ഇവർ പോത്തോൻകോട് ഉള്ള സുഹൃത്തിനു കാശ് കൊടുക്കാൻ പോയതാണ് എന്നും കാട്ടാക്കടയിൽ മദ്യപിക്കാനാണ് വന്നത് എന്ന് പോലീസിനോടും നാട്ടുകാരോടും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here