മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്: ആശയസംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കുസാറ്റിൽ നിന്ന് തുടങ്ങി 13ന് കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥി സംവാദത്തോടെ സമാപനമാകും. നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി.

കേരളത്തിലെ 5 സര്‍വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1, 6, 8, 11 തീയതികളിലാണ് പരിപാടി. നാളെ കുസാറ്റിലും 6ന് കേരള സര്‍വകലാശാല 8ന് മഹാത്മാഗാന്ധി സര്‍വകലാശാല 11ന് കാലിക്കറ്റിലും 13ന് കണ്ണൂര്‍ സര്‍വകലാശാലയിലുമായാണ് ആശയസംവാദം നടക്കുക. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് നിർദേശം സമര്‍പ്പിക്കാം. ജോണ്‍ ബ്രിട്ടാസ്, അഭിലാഷ് മോഹന്‍, നികേഷ്കുമാര്‍ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരും വീണാ ജോര്‍ജ്ജ് എം.എല്‍.എ, ജി.എസ്. പ്രദീപ് എന്നിവരുമാണ് പരിപാടിയുടെ അവതാരകർ.

പരിപാടിയോനുബന്ധിച്ച് ജി.എസ്. പ്രദീപിന്റെ ‘ഇന്‍സ്പയര്‍ കേരള’ എന്ന പ്രത്യേക ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ കുസാറ്റില്‍ നടക്കുന്ന പരിപാടിയിൽ കുസാറ്റ്, കെ.ടി.യു, ആരോഗ്യസര്‍വ്വകലാശാല, ന്യുവാല്‍സ്, ഫിഷറീസ് സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

6ന് കേരള സര്‍വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും.8ന് എം.ജി, സംസകൃത സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും,11ന് കാലിക്കറ്റ്, കാര്‍ഷിക സര്‍വകലാശാല, മലയാളം സര്‍വ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകളും പരിപാടിയുടെ ഭാഗമാകും.

കണ്ണൂര്‍ സര്‍വകലാശാലയില്‍ 13ന് നടക്കുന്ന അവസാന ദിന പരിപാടിയിൽ കണ്ണൂരിന് പുറമേ കാസര്‍കോട് കേന്ദ്രസര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികൾ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News