ഇസ്രായേൽ എംബസിക്ക് മുന്നിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ദില്ലിയിലും മുംബൈയിലും അതീവ ജാഗ്രത തുടരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
Isr
സ്ഫോടനം നടത്തിയത് ശീതളപാനീയ കുപ്പിയിൽ അമോണിയം നൈട്രറ്റും ബോൾ ബെയറിങ്ങും നിറച്ചാണെന്ന് കണ്ടെത്തിയിരുന്നു.
ഇറാൻ പൗരത്വമുള്ളവർ, വിസ കാലാവധി തീർന്നവർ എന്നിവരെ ദില്ലി പൊലീസിന്റെ പ്രത്യേക സംഘം ഇന്നലെ വൈകിട്ടോടെ ചോദ്യം ചെയ്തിരുന്നു.അതേ സമയം ജൈഷ് ഉൽ ഹിന്ദ് എന്ന ഭീകര സംഘടന സ്ഫോഡനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെങ്കിലും പോലിസ് സ്ഥിതീകരിച്ചിട്ടില്ല.
സന്ദേശം വന്ന ടെലിഗ്രാം ഗ്രൂപ്പിനെ കുറിച്ചു അന്വേഷണം നടക്കുന്നുണ്ട്..ജൈഷ് ഉൽ ഹിന്ദ് സന്ദേശം വന്ന ടെലിഗ്രാം ഗ്രൂപ്പിനെ പറ്റിയും പോലിസ് അന്വേഷണം ഊർജിതമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here