മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓങ് സാങ് സൂചിയും ഭരണകക്ഷി നേതാക്കളും അറസ്റ്റില്‍. നിരവധി പ്രാവിശ്യ മുഖ്യമന്ത്രിമാരും അറസ്റ്റിലാണ്. നിരവധി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്‌തു.
നവംബറിലെ തെരഞ്ഞെടുപ്പിലാണ് ഓങ് സാങ് സൂചി ഭരണകൂടം അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് പട്ടാള ഭരണത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം.
ഓദ്യോഗിക റേഡിയോ, ഔദ്യോഗിക ടിവി എന്നിവ പ്രക്ഷേപണം നിര്‍ത്തിവച്ചു. പ്രധാന കേന്ദ്രത്തില്‍ സൈന്യത്തെ വിന്യസിച്ചു.പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here