ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി; ടി ഒ സൂരജ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.വിജിലന്‍സ് കൊച്ചി യൂണിറ്റാണ് കേസെടുത്തത്.എഫ് ഐ ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്.

അപ്രോച്ച് റോഡ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാരിന് രണ്ട് കോടിരൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നത്.

അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് ഉള്‍പ്പടെ 9 പേര്‍ ഇതില്‍ കുറ്റക്കാരാണെന്നും വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നു. പ്രതിപ്പട്ടികയിലെ അഞ്ച് പേര്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരാണ്.

മറ്റ് മൂന്ന് പേര്‍ കരാര്‍ കമ്പനിയായ സനാതന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളാണ്.

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

35 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ഹര്‍ജിയിലെ അരോപണം.കേരള സ്റ്റേറ്റ് കണ്‍സട്രക്ഷന്‍ കോര്‍പ്പറേഷന് ടെന്‍ഡറില്ലാതെ ജണഉ കരാര്‍ നല്‍കുകയും തുടര്‍ന്ന് കണ്‍സട്രക്ഷന്‍ കോര്‍പ്പറേഷന്‍ സ്വകാര്യകമ്പനിക്ക് സബ്ബ് ടെന്‍ഡര്‍ നല്‍കുകയും ചെയ്തതിലൂടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.കോടതി നിര്‍ദേശപ്രകാരം നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദാന്വേഷണം നടത്താന്‍ 2019 ഒക്ടോബര്‍ 16ന് കോടതി ഉത്തരവിട്ടത്.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത ടി ഒ സൂരജ് നിലവില്‍ ജാമ്യത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News