കത്വ കേസില്‍ സ്വന്തം അഭിഭാഷകനായി യൂത്ത് ലീഗ് അവതരിപ്പിച്ച മുബീൻ ഫാറൂഖിക്കെതിരെ ഗുരുതര ആരോപണം. ഇരയുടെ കുടുംബം തനിക്ക് നല്‍കിയ വക്കാലത്ത്പി ന്‍വലിപ്പിച്ചത് മുബീൻ ഫാറൂഖിയെന്ന് അഡ്വ. ദീപിക സിംഗ് രജാവത്ത് കൈരളി ന്യൂസിനോട്.
കത്വ കേസില്‍ തുടക്കം മുതല്‍ സജീവമായി ഇടപെട്ടയാളായിരുന്നു ദീപികാ സിംഗ് രജാവത്ത്. ആരോപണത്തില്‍ ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കത്വ ഫണ്ട് തട്ടിപ്പില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാതെ പ്രതിരോധത്തിലാണ് യൂത്ത് ലീഗ്. ആരോപണം ചെറുക്കാന്‍ കേസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയെന്ന് കാണിച്ച് മുബീന്‍ റൂഖിയെന്ന അഭിഭാഷകനെ ഹാജരാക്കുകയായിരുന്നു ചെയ്തത്.
ഇയാള്‍ക്കെതിരെയാണ് ഗുരുതര ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരയുടെ കുടുംബം തനിക്ക് നല്‍കിയ വക്കാലത്ത് പിന്‍വലിക്കാൻ കാരണം മുബീൻ ഫാറൂഖിയെന്ന് അഭിഭാഷക ദീപിക സിംഗ് രജാവത്ത് കൈരളി ന്യൂസിനോട് പറഞ്ഞു.
യൂത്ത് ലീഗ് മുന്‍ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. പിരിച്ചെടുത്ത പണത്തില്‍ നിന്ന് ഒരു രൂപ പോലും ആര്‍ക്കും നല്‍കിയിട്ടില്ല. നേതാക്കള്‍ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.
ആരോപണം ശക്തമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here