നവി മുംബൈയിലെ വാഷിയിലാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. പൻവേലിൽ നിന്ന് സി എസ് ടിയിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ സഞ്ചരിച്ചിരുന്ന 30 കാരിയായ യുവതിയാണ് തന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള മകനെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി കടലിൽ ചാടി ആത്മഹത്യ ചെയ്തത്.
രാത്രി പത്തരയോടെ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ നിന്ന് വാഷി ബ്രിഡ്ജിന് മുകളിലെത്തിയപ്പോൾ കടലിടുക്കിലേക്ക് ചാടിയത്. ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന വനിതാ ഹോംഗാർഡാണ് സംഭവത്തിന് ദൃക്‌സാക്ഷി. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് വാഷി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ സ്ത്രീയുടെ മൃതദേഹവും ഇതോടൊപ്പം ബാഗിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.
ചെമ്പൂരിൽ ഭർത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്ന സ്ത്രീയാണ് കടുംകൈ ചെയ്തത്. ഭർത്താവ് സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. പുണെ ഹഡപ്‌സറിലുള്ള സ്വന്തം വീട്ടിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീ പൻവേലിൽ നിന്നാണ് ചെമ്പൂരിൽ പോകുന്നതിനായി സി.എസ്.ടി. ട്രെയിനിൽ കയറിയത്.
ഇവർ മാനസികരോഗത്തിന് കഴിഞ്ഞ അഞ്ചുവർഷമായി ചികത്സയിലാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വാഷി പോലീസ് അന്വേഷണം നടത്തി വരികയാണ്. മരിച്ച സ്ത്രീക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here