4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയില്‍മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ടി നഗറിലുള്ള എംജിആറിന്‍റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയ്ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും.
ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ശശികല ഇന്ന് രാവിലെയാണ് ചെന്നൈയിലേക്ക് തിരിച്ചത്. ബെംഗളൂരു മുതൽ ചെന്നൈ വരെ 32 ഇടങ്ങളില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
5000 പ്രവർത്തകർ ശശികലയുടെ സ്വീകരണപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.
ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും
വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് കർണാടക അതിർത്തിയിൽ 1500 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്..
അതിനിടെ ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ ഇന്നലെ കണ്ടുകെട്ടി. ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും ഉള്‍പ്പെടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇളവരശിയുടേയും സുധാകരന്‍റെയും പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിനാമി ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here