റാങ്ക് ഹോൾഡേഴ്‌സ് സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്നും പ്രതിപക്ഷ നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണെന്നും മന്ത്രി തോമസ് ഐസക്ക്.
പല റാങ്ക് ഹോൾഡർ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകരിച്ചവയാണെന്നും ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാരാണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
‘താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടണം എന്നാണോ പറയുന്നത്?പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ അല്ല താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കണം’- മന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിന്മാറാൻ ഉദ്യോഗാർഥികൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here