വന്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങി കേന്ദ്രം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മു‍ഴുവന്‍ വിറ്റുതുലയ്ക്കാന്‍ ഒരുങ്ങി കേന്ദ്രം. വമ്പൻ സ്വകാര്യവത്കരണത്തിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കം.

നിലവിലെ 300 പൊതുമേഖല സ്ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കേന്ദ്രത്തിന്‍റെ സ്വകാര്യവത്കരണ നയത്തെപ്പറ്റി ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 2021-21 സാമ്പത്തിക വർഷത്തില്‍ ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

എൽഐസി പ്രഥമ ഓഹരി(ഐപിഒ) വിൽപന ഈ വർഷം നടത്താനുള്ള തിരുമാനം, തന്ത്രപരമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നിർദ്ദേശം, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, പവൻഹംസ്, ബിപിസിഎൽ, ഭാരത് ഏർത് മൂവേഴ്സ് തുടങ്ങിയവയുടെ സ്വകാര്യവത്കരണം, ഐഡിബി ബാങ്കിന്റെയും മറ്റു രണ്ടു പൊതുമേഖലാ ബാങ്കുകൾടെയും ജനറൽ ഇൻഷുറൻസ് കോർപറേഷന്റെയും സ്വകാര്യവത്കരണം തുടങ്ങിയവയൊക്കെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സൂചിപ്പിച്ചിരുന്നു.

നിലവില്‍ രാജ്യത്ത് 300 ഓ‍ളം പൊതുമേഖല സ്ഥാപനങ്ങളാണുള്ളത്. കൃത്യമായി പറഞ്ഞാല്‍
2019 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 348 പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഇവയിൽ 249 എണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ബാക്കി 86 എണ്ണം നിർമ്മാണ ഘട്ടത്തിലോ, അടച്ചുപൂട്ടലിന്റെ വക്കിലോ ആണ്. ഇവയാണ് സ്വകാര്യവത്കരണത്തിലൂടെ 24 ആക്കി ചുരുക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം.

കേന്ദ്രബജറ്റിലെ സ്വകാര്യവത്കരണ നീക്കങ്ങൾക്ക് എതിരെ അതൃപ്തി വ്യക്തമാക്കി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. ബജറ്റിലെ സ്വകാര്യത്കരണ നിർദ്ദേശവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഹരി വിൽപനാ തീരുമാനവും ആശങ്കപ്പെടുത്തുന്നതാണെന്ന് സ്വദേശി ജാഗരൺ മഞ്ച് കുറ്റപ്പെടുത്തി.

പ്രഖ്യാപിത ആശയങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പരസ്യ പ്രക്ഷോഭം അടക്കം ആരംഭിക്കാൻ സംഘടന തിരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News