നവി മുംബൈയിലെ ഖാർഘറിലാണ് സംഭവം. 19 കാരിയായ യുവതിയാണ് താമസിക്കുന്ന കെട്ടിടത്തിലെ യുവാവും അയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിക്കപ്പെട്ടത്. യുവാവ് കോളേജ് വിദ്യാർത്ഥിയും കൂട്ടാളി ബസ് ഡ്രൈവറുമാണ്. പെൺകുട്ടി താമസിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് ഒന്നാം പ്രതിയായ 19 കാരനായ യുവാവും താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവ ദിവസം രാത്രി കെട്ടിടത്തിൽ നടന്ന വിവാഹത്തിന് മുമ്പുള്ള ഒരു ആഘോഷവേളയിൽ പങ്കെടുക്കുന്നതിനിടെയാണ് യുവാവ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചു പുറത്തേക്ക് കൊണ്ട് പോകുന്നത്. പെൺകുട്ടിയെ മോട്ടോർ സൈക്കിളിലിരുത്തി കറങ്ങുന്നതിനിടെ ശീതളപാനീയം കുടിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കൂട്ടാളിയുടെ മിനി ബസിനകത്തേക്ക് കൊണ്ടു വരുകയായിരുന്നു. അവിടെ വച്ചാണ് മദ്യം കലർത്തിയ ശീതള പാനീയം കുടിപ്പിച്ച ശേഷം ലൈംഗികമായി. പീഡിപ്പിച്ചത്. തുടർന്ന് അയാളുടെ കൂട്ടാളിയും പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. നിരവധി തവണ പീഡനത്തിനിരയായതോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു ഇവർ കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും തട്ടിയെടുത്താണ് ഇവർ മുങ്ങിയത്.
ബോധം വീണ്ടെടുത്ത ശേഷം യുവതി സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. അത് വഴി വന്ന വഴിപോക്കരാണ് പെൺകുട്ടിയെ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിക്കുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പെൺകുട്ടി നടന്ന സംഭവങ്ങൾ വിവരിച്ചത്. ഒരേ കെട്ടിടത്തിൽ താമസിക്കുന്ന പരിചയം കൊണ്ടാണ് യുവാവിനോടൊപ്പം പുറത്ത് പോയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
പെൺകുട്ടിയുടെ രക്ഷിതാക്കൾ ഖാർഘർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ശേഷം പ്രതികൾക്കെതിരെ കേസെടുത്തു.
പെൺകുട്ടിയെ മോട്ടാർ സൈക്കിളിൽ മിനിബസിലേക്ക് കൊണ്ടുവന്ന കോളേജ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തായ ബസ് ഡ്രൈവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഖാർഗർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലെ ബീഡിലാണെന്ന് കണ്ടെത്തിയതോടെ പോലീസ് സംഘം അവിടേക്ക് തിരിച്ചിരിക്കയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here