മിശ്രവിവാഹങ്ങളിലൂടെ രാജ്യത്തെ ജാതി, സാമുദായിക സംഘർഷങ്ങൾ കുറയുമെന്ന് സുപ്രീംകോടതി.
പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ ബംഗളൂരുവിൽനിന്ന് ഡൽഹിയിലെത്തിയ യുവതിയെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരിച്ചയക്കാനുള്ള പൊലീസിന്റെ നീക്കം തടഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
‘വിദ്യാസമ്പന്നരായ യുവതീയുവാക്കൾ ഇഷ്ടപ്പെട്ട ജീവിതപങ്കാളികളെ സ്വയം കണ്ടെത്തി പുതിയ വഴി തുറക്കുന്നു. നേരത്തെ വിവാഹത്തില്‍ ജാതി, സമുദായ താൽപ്പര്യം ഇടപെടൽ നടത്തിയിരുന്നു. മിശ്രജാതി വിവാഹങ്ങളിലൂടെ ഈ കീഴ്‌വഴക്കം മാറുന്നത് അനുഭവവേദ്യമാണ്. ഒരുപക്ഷേ, മിശ്രജാതി വിവാഹങ്ങളിലൂടെ ജാതി, സാമുദായിക സംഘർഷങ്ങൾ കുറയുമായിരിക്കും– ജസ്‌റ്റിസ് സഞ്‌ജയ് കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
‘അനിഹിലേഷൻ ഓഫ് കാസ്‌റ്റ്’ എന്ന പുസ്‌തകത്തിൽ സമാനമായ വസ്‌തുത ഡോ. ബി ആർ അംബേദ്‌ക്കർ ചൂണ്ടിക്കാണിച്ചിട്ടുള്ളതായും ഈ മാസം എട്ടിന് പുറപ്പെടുവിച്ച വിധിന്യായത്തിൽ പറയുന്നു.
ഇഷ്ടപ്പെട്ട ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്നത് സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യമാണെന്നും സുപ്രീംകോടതി വിലയിരുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here