കാപ്പൻ സ്വന്തം താത്പര്യത്തിനായി പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചെന്ന് എന്‍സിപി നേതൃത്വം

മാണി സി കാപ്പനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍സിപി. കാപ്പൻ പാർട്ടിവിട്ട് യുഡിഎഫിലേക്ക് പോകുന്നതായി മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നുവെന്നും പാര്‍ട്ടിയ്ക്ക് യാതൊരു ക്ഷീണവും ഉണ്ടായിട്ടില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി.

കാപ്പൻ സ്വന്തം താത്പര്യത്തിനായി പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചു. പാർട്ടിയിൽ ആലോചിക്കാതെ സംഘടനപരമായ നടപടികൾ പാലിക്കാതെയാണ് കാപ്പന്‍റെ നീക്കമെന്നും പാർട്ടി അദ്ദേഹത്തിനൊപ്പമല്ലെന്നും എന്‍സിപി.

ജില്ലയിൽ നിന്നുള്ള 9 ബ്ലോക്ക് കമ്മറ്റികളിൽ എട്ടും പാർട്ടിയിൽ തന്നെ തുടരുമെന്നും 13 ജില്ലാ ജനറൽ സെക്രട്ടറിമാരിൽ 12 പേരും പാർട്ടിയിൽ തന്നെയുണ്ടെന്നും പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റൊഴികെ ആരും കാപ്പനൊപ്പമില്ലെന്നും സീറ്റ് വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

കാപ്പന്റെ അനവസരത്തിലുളള പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാർട്ടി വ്യക്തി അധിഷ്ഠിതമല്ല.പാർട്ടിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. സംഘടനാപരമായ ഒരു ശൈലിയല്ല കാപ്പന്റേത്
കാപ്പന്റേത് സിനിമ ശൈലിയും ബിസിനസ് ശൈലിയുമാണെന്നും കാപ്പൻ വിജയിച്ചത് സ്വന്തം ക്രഡിറ്റിലല്ലെന്നും ഇടതുപ്രവർത്തകരുടെ കൂട്ടായ പ്രവർത്തകരുടെ ശ്രമഫലമായാണെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി.

കാപ്പന്റെ കൂടെ എത്ര പേരുണ്ടെന്ന് നാളെ നേരിട്ട് കണ്ടറിയാം. പാലായിൽ നടന്ന പ്രതിഷേധ പ്രകടനം കാപ്പന്റെ നടപടി തെറ്റെന്ന് തെളിയിക്കുന്നതെന്നും കാപ്പൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നും നേതൃത്വം വ്യക്തമാക്കി
എൻ സിപിയുടെ സീറ്റ് കുറയുന്ന സാഹചര്യമാണ് കാപ്പൻ ഉണ്ടാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News