പോക്‌സോ കേസിലെ വിവാദ വിധി; ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി

പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷ്ണല്‍ ജഡ്ജിയ്ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പുഷ്പ ഗണേദിവാലയുടെ കാലാവധി ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു.

ഇവരുടെ കാലാവധി ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി രണ്ട് വര്‍ഷമായി നീട്ടാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചിരുന്നു. ഇതാണ് ഒരു വര്‍ഷമായി കേന്ദ്രം ചുരുക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കി.

അഡീഷണല്‍ ജഡ്ജി സ്ഥാനത്തിന്‍റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞ മാസം സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം പിന്‍വലിച്ച സുപ്രീം കോടതി പാനല്‍, അഡീഷണല്‍ ജഡ്ജി എന്ന സ്ഥാനം രണ്ട് വര്‍ഷം നീട്ടണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

വാദം കേട്ട പോക്‌സോ കേസില്‍ 2 വിവാദ വിധികളാണ് ഇവര്‍ പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തീയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുമ്പോള്‍ സ്‌കിന്‍ ടു സ്‌കിന്‍ ബന്ധമില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ഇരയുടെ സിബ് തുറക്കുന്നത് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു പുഷ്പ ഗണേദിവാലയുടെ വിവാദ വിധികള്‍. സംഭവം ദേശീയശ്രദ്ധ നേടിയതോടെ ഈ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

2007ലാണ് പുഷ്പ ഗണേദിവാലയെ ജഡ്ജിയായി നിയമിക്കുന്നത്. 2019ലായിരുന്നു ബോംബെ ഹൈക്കോടതി സ്‌പെഷ്യല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News