ഭിന്നശേഷിക്കാരും നാൽപ്പതും നാൽപ്പത്തഞ്ചും വയസുകാരുമായ ലതയെയും സംഗീതയെയും ചേർത്തുപിടിച്ച് പന്മന പാലൂർ കിഴക്കതിൽ രാജമ്മ മുഖ്യമന്ത്രിയുടെ സാന്ത്വനം അദാലത്തിലേക്ക് എത്തിയത് പ്രതീക്ഷയോടെയാണ്.
ഇരുവരെയും തങ്ങളുടെ ദാരിദ്ര്യത്തിലും ചേർത്ത് പിടിച്ച ആത്മവിശ്വാസവും മാതാപിതാക്കൾക്കുണ്ട്.
കോവിഡ് കാലത്ത് അച്ചന്റെ നിത്യ വരുമാനം തികയാതെ വന്നപ്പോൾ അദാലത്തിൽ ആശ്വാസം തേടിയെത്തുകയായിരുന്നു കുടുംബം.
ലതയുടെയും സംഗീതയുടെയും കുടുംബത്തിന്റെയും അവസ്ഥ ക്ഷമയോടെ കേട്ട മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഇരുവർക്കും അടിയന്തര ധനസഹായമായി 50,000 രൂപ അനുവദിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരായ മക്കളുടെ ദൈനം ദിന ആവശ്യങ്ങളും ജീവിത ചിലവുകളും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന രാജമ്മ നിറകണ്ണുകളോടെയാണ് തന്റെ സന്തോഷം അറിയിച്ചത്. കരുതലായ സർക്കാരിന് നന്ദി പറയാനും രാജമ്മ മറന്നില്ല. നിറഞ്ഞ മനസ്സോടെ കൈ കൂപ്പി ആ അമ്മ നന്ദി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here