കത്വ ഫണ്ട് പിരിവിന്റെ ഉത്തരവാദിത്തം ദേശീയ നേതൃത്വത്തിനെന്ന് പി കെ ഫിറോസ്

കത്വ ഫണ്ട് പിരിവിന്റെ ഉത്തരവാദിത്തം ദേശീയ നേതൃത്വത്തിനെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഫണ്ട് വിവാദത്തില്‍ ദേശീയ കമ്മിറ്റി മറുപടി പറഞ്ഞിട്ടുണ്ട്.

വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഗുണം ചെയ്യുമെന്നും ഫിറോസ് അവകാശപ്പെട്ടു. ബാങ്ക് രേഖകള്‍ പുറത്ത് വന്നതുമായി ബന്ധപ്പട്ട ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ ഫിറോസ് തയ്യാറായില്ല.

2018 ഏപ്രില്‍ 20 ന് നടന്ന കത്വഫണ്ട് ശേഖരണം സംസ്ഥാന വ്യാപകമായി നടന്നതായി ചന്ദ്രിക ദിനപത്രം വാര്‍ത്ത നല്‍കിയതായി ഐ. എന്‍.എല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പര്‍ അബ്ദുള്‍ അസീസ് പറഞ്ഞു. 39,91,531 രൂപ ലഭിച്ചതായി ചന്ദ്രിക വാര്‍ത്തയും നല്‍കി.

എന്നാല്‍ യൂത്ത് ലീഗ് ദേശീയ നേതൃത്വം പുറത്ത് വിട്ട കണക്ക് 39,33, 697 രൂപ സമാഹരിച്ചു എന്നാണ്. ഇതില്‍ തന്നെ 57,834 രൂപയുടെ വ്യത്യാസമുണ്ടെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു. പണം വകമാറ്റിയെന്ന് തെളിയിക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച യൂത്ത് ലീഗ് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ അബ്ദുള്‍ അസീസ് ചോദിച്ചു.

കേരളത്തില്‍ നിന്ന് സമാഹരിച്ച കത്വ ഫണ്ട് കണക്ക് പുറത്ത് വിടാന്‍ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വമാണ് തയ്യാറാകേണ്ടത്. എന്തുകൊണ്ട് പി കെ ഫിറോസ് കര്‍ട്ടന് പുറകില്‍ നില്‍ക്കുന്നു എന്ന് വ്യക്തമാക്കണം.

അതേസമയം കത്വ കേസില്‍ മലപ്പുറത്ത് ഫണ്ട് ശേഖരിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാവില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണ് ഓരോ ദിവസവും യൂത്ത് ലീഗ് പറയുന്നത്. മുബീന്‍ ഫറൂഖി എന്ന അഭിഭാഷകനെ വെച്ച് കത്വ കേസ് ഏകോപിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും അബ്ദുള്‍ അസീസ് കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News