എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കാലത്തെ റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി  പിണറായി വിജയന്‍.  പിഎസ്‌സി നിയമനങ്ങളിലെ  എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ വ്യക്തമായ കണക്കുകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഈ കാലം കൊണ്ട് 3011 റാങ്ക് ലിസ്റ്റ് മാത്രമാണ് പുറത്തുവിട്ടത്. 13825 പോലീസ് നിയമനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തി. എന്നാല്‍ യുഡിഎഫ് കാലത്ത് അത് വെറും 4791 മാത്രമായിരുന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ഈ സര്‍ക്കാര്‍ നിരവധി നിയമന നല്‍കി. സമരം ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.

ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് റാങ്ക് ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിന് അനുകമ്പ മാത്രമേ ഉള്ളുവെന്നും ഉദ്യോഗാര്‍ത്ഥികളോട് അനുകമ്പ ഇല്ലാത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാരാണിതെന്ന് പറയാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2002 ല്‍ യുഡിഎഫ് യോഗം ചേര്‍ന്ന് നിയമന നിരോധനം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. നിയമന നിരോധനം ശുപാര്‍ശ ചെയ്യുമ്പോള്‍ യുഡിഎഫിന്റെ കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുവാന്‍ തസ്തിക സൃഷ്ടിക്കുന്ന രീതി ഇല്ല. വ്യക്തമായ മാനദണ്ഡത്തോടെ മാത്രമാണ് സ്ഥിരപ്പെടുത്തല്‍. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 5910 പേരെ സ്ഥിരപ്പെടുത്തി. നരേന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് അഞ്ചിരട്ടി ആളുകളെ ചേര്‍ത്ത് ലിസ്റ്റ് ഇടുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക ?അങ്ങനെ നിയമം ഉണ്ടോ ? അതറിയാത്തവര്‍ അല്ല മുന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും. 2021 വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ആണ് നിയമന ശുപാര്‍ശ നല്‍കി. സര്‍ക്കാരിന് റാങ്ക് ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിന് അനുകമ്പ മാത്രം.

ഉദ്യോഗാര്‍ത്ഥികളോട് അനുകമ്പ ഇല്ലാത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാരാണ് ഇതെന്ന് പറയാന്‍ കഴിയുമോ. റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുവാന്‍ തസ്തിക സൃഷ്ടിക്കുന്ന രീതി ഇല്ലെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും അമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനെ അപേക്ഷിച്ച് നിയമനങ്ങളും ,നിയമന ശുപാര്‍ശകളും എല്‍ഡിഎഫ് നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് കാലത്ത് മരണം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 89 പൊതു വിദ്യാലയങ്ങള്‍ കൂടി ഹൈടെക്ക് ആകുന്നു. പൊതു വിദ്യാലയങ്ങള്‍ ഉദ്ഘാടനം മറ്റന്നാള്‍ നിര്‍വ്വഹിക്കും. 10 എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News