പത്തനംതിട്ട കൂടലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
കേസില്‍ പ്രതി കന്യാകുമാരി സ്വദേശി രാജൻ കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡി: സെഷൻ കോടതി കണ്ടെത്തിയത്. കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കും.
ഇരയായ പെണ്‍കുട്ടി കൂറുമാറിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളി പണിക്കുവന്ന കന്യാകുമാരി ജില്ലക്കാരനായ രാജന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. കേസിന്‍റെ വിചാരണവേളയില്‍ പെണ്‍കുട്ടി കൂറുമാറിയെങ്കിലും ഡിഎന്‍എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന് കേസ് തെളിയിച്ചത്.
കോടതിയില്‍ കളവ് പറഞ്ഞതിന് ഇരയ്ക്കെതിരെ കേസ് എടുക്കണമെന്ന പ്രോസിക്യൂഷെന്റ വാദവും പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ബുധനാഴ്ച പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. മനോജ് ഹാജരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here