കര്‍ഷക സമരം: നാളെ റെയില്‍ തടയല്‍; നാലുമണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിക്കും

അഖിലേന്ത്യാതലത്തിൽ കർഷകസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്‌ചത്തെ റെയിൽ തടയൽ വൻവിജയമാക്കാനൊരുങ്ങി കർഷകസംഘടനകൾ.

നാലുമണിക്കൂർ രാജ്യത്തെ റെയിൽ ഗതാഗതം പൂർണമായി സ്‌തംഭിപ്പിക്കുകയാണ്‌ ലക്ഷ്യം. റെക്കോഡ്‌ ജനപങ്കാളിത്തം ഉറപ്പാക്കാനാണ്‌ കർഷകസംഘടനകളുടെ ശ്രമം. സമരം രാജ്യവ്യാപകമായി ശക്തിപ്പെടുകയാണെന്ന്‌ സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു.

ചൊവ്വാഴ്‌ച കർഷകനേതാവായ സർ ഛോട്ടു റാമിന്റെ ജന്മവാർഷിക ദിനം മുൻനിർത്തി രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ വാർദയിൽ 65 ദിവസമായി തുടരുന്ന സമരത്തിൽ അങ്കണവാടി ജീവനക്കാരടക്കം പങ്കുചേര്‍ന്നു.

കർഷകസമരത്തെ പിന്തുണയ്‌ക്കുന്ന പരിസ്ഥിതി പ്രവർത്തകരെയും മറ്റും ദേശദ്രോഹികളായി ചിത്രീകരിച്ച ഹരിയാന മന്ത്രിമാരായ അനിൽ വിജിനെയും ജെ പി ദലാലിനെയും ഉടൻ പുറത്താക്കണമെന്ന്‌ കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഹരിയാനയിലെ കിസാൻ മഹാപഞ്ചായത്തുകൾ ഇതിനായി പ്രമേയങ്ങൾ പാസാക്കി.

ട്രെയിനുകൾ റദ്ദാക്കുന്നു

വ്യാഴാഴ്‌ച റെയിൽ തടയൽ പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യയില്‍ വ്യാപകമായി ട്രെയിനുകള്‍ റദ്ദാ​ക്കി. അമൃത്‌സറിൽനിന്ന്‌ ദർബംഗയിലേക്കും നാന്ദെദിലേ‌ക്കുമുള്ള ട്രെയിനുകൾ റദ്ദാക്കി. അമൃത്‌സർ–- മുംബൈ, അമൃത്‌സർ–- കോർബ തുടങ്ങിയ ട്രെയിനുകള്‍ വഴിതിരിച്ചുവിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News