കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുന്നു. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഇന്ന് പകല്‍ 12 മുതല്‍ നാലുവരെ കര്‍ഷകര്‍ ട്രെയിന്‍ തടയും.
കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം പ്രഖ്യാപിച്ചതോടെ റെയില്‍വേ പല ട്രെയിനുകളും റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തു.
എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കേരളത്തിൽ ട്രെയിൻ തടയില്ല. പകരം സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും.
ട്രെയിൻ തടയാനെത്തുന്ന കർഷകരെ നേരിടാൻ യുപി, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ബിജെപി ഭരണസംസ്ഥാനങ്ങളിൽ ദ്രുതകർമ സേനയെ അടക്കം വിന്യസിച്ചു. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളില്‍ 20 കമ്പനി റെയിൽ പൊലീസിനെക്കൂടി ഇറക്കി.
റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിനും ഫെബ്രുവരി ആറിന്റെ റോഡ് തടയലിനുംശേഷം അഖിലേന്ത്യാതലത്തിൽ കർഷകസംഘടനകൾ സംഘടിപ്പിക്കുന്ന സമരപരിപാടിയാണ് റെയിൽ തടയൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here