പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി. കോന്നി വകയാറിലെ ഓഫീസ് ആസ്ഥാനത്ത് രണ്ട് പ്രതികളെയും എത്തിച്ചാണ് തെളിവെടുപ്പ്. സ്ഥാപനത്തിലെ തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഒടുവില്‍ സിബിഐ സംഘം എത്തി. രാവിലെ 10.30 ന് കോന്നി വകയാറിലെ ആസ്ഥാന ഓഫീസിലെത്തി ആയിരുന്നു തെളിവെടുപ്പ് തുടങ്ങിയത്.

പ്രതികളായ റോയി തോമസ് ഡാനിയേല്‍, മകള്‍ റിനു മറിയം എന്നിവരും ആയിട്ടായിരുന്നു 10 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്.

തുടര്‍ന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലിസില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ പരിശോധിച്ചു. ശേഷം സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികളില്‍ നിന്ന് വിശദ വിവരങ്ങള്‍ ശേഖരിച്ചു.

സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ദിച്ചതിനാല്‍ ഇലക്ട്രേണിക് ഡേറ്റകളുടെ പരിശോധന നടത്താന്‍ സിബിഐ സംഘത്തിന് സാധിച്ചിട്ടില്ല. സ്ഥാപനങ്ങളിലെ മാനേജര്‍മാരെയും ചില ജീവനക്കാരെയും ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തുകയും ചെയ്തു.

ഇവരില്‍ നിന്ന് വിശദമായ മൊഴി അന്വേഷണ സംഘം എടുത്തു. പ്രതികളുടെ ഉടമസ്ഥതയില്‍ തന്നെയുള്ള ഏതെല്ലാം സ്ഥാപനങ്ങളിലേക്ക് സാമ്പത്തികം വകമാറ്റി വിനിയോഗിച്ചതെന്നും ഉദ്യോഗസ്ഥ സംഘം നേരിട്ട് ചോദിച്ചറിഞ്ഞു.

ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിബിഐ യൂണിറ്റിനാണ് കേസന്വേഷണ ചുമതല. അതേ സമയം സിബിഐ സംഘം പ്രതികളുമായി എത്തിയതറിഞ്ഞ് നിക്ഷേപകരും സ്ഥലത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News