രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തെത്തുന്നത് വരെ കെ.എസ്.യു കലാപം തുടരാനാണ് പദ്ധതി; എ എ റഹീം

രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ കെ.എസ്.യു കലാപം തുടരാനാണ് പദ്ധതിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് വ്യാപകമായ സംഘര്‍ഷം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുകയാണ്.

ചോരകൊണ്ട് കളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും ദുഷ്ടമനസോടെയാണ് ഇവര്‍ നിരാഹാരമെന്ന പേരില്‍ തലസ്ഥാനത്ത് പോയി ഇരിക്കുന്നതെന്നും എ.എ. റഹീം രാവിലെ പറഞ്ഞിരുന്നു.

രാവിലെ തന്നെ ഞങ്ങൾ പറഞ്ഞതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനൽ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്.

ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്കാണ് ഉത്തരവാദിത്വം.

പോലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.

സമാധാന പരമായി സമരം ചെയ്യുന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്സിന്റെ പന്തലിലേക്ക് പോലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.

രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ ഈ കലാപം തുടരാനാണ് പദ്ധതി. വരുന്ന ദിവസങ്ങളിൽ വിവിധ തസ്തികകളിലേയ്ക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ്.

അവരോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ്സ് നേതാക്കൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News