ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തക ദിഷ രവിയുടെ ഹർജിയിൽ ദില്ലി പൊലീസിനും മാധ്യമങ്ങൾക്കും ദില്ലി ഹൈകോടതി നോട്ടീസയച്ചു.
FIR വിവരങ്ങൾ പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടു ദിശ രവി സമർപ്പിച്ച ഹർജിയിലാണ് നോട്ടിസ് . അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ഉൾപ്പടെ മൂന്നാമത് ഒരു കക്ഷിക്കും നൽകരുതെന്ന് ദില്ലി പൊലീസിന് നിർദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം.
അതേസമയം പോലീസിൽ നിന്ന് വാർത്തകൾ ചോർന്നിട്ടില്ലെന്നും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ തന്റെ വാട്സാപ് ചാറ്റുകൾ പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ചാണ് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തതെന്നായിരുന്നു
ദിശ രവിയുടെ വാദം.
ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തതിനാൽ മറ്റ് സാധ്യതകളുണ്ടായിരുന്നിലെന്നും ദിശയുടെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവിശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here