കെഎസ് യു ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് പ്രതിഷേധ മാര്ച്ച് നടത്തി.
സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിലായിരുന്നു കെ എസ് യുവിന്‍റെ അക്രമ സമരം. കമ്പും കല്ലുമായെത്തിയ സമരാനുകൂലികൾ അക്രമം അഴിച്ച് വിടുകയും പൊലീസുകാരെ വളഞ്ഞിട്ട് തല്ലുകയും ചെയ്തു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കെ എസ് യു പ്രവർത്തകരെന്ന വ്യേജേന എത്തിയ സംഘം ആണ് ആക്രമിച്ചത്.അക്രമത്തിൽ ഇരുപതിലധികം പൊലീസ് കാർക്ക് പരിക്കേറ്റു. അക്രമി സംഘം പൊലീസിനെതിരെ അക്രമം അഴിച്ച് വിട്ടപ്പോള് സമരത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്നേഹക്ക് പൊലീസ് മർദ്ധനത്തിൽ പരിക്കേറ്റെന്ന് പറഞ്ഞായിരുന്നു അക്രമികൾ വീണ്ടുമെത്തിയത്. കെഎസ്‌യു സംസ്ഥാന നേതാവ് എസ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ മുഖത്ത് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
എന്നാല്‍ കെഎസ്‌യുക്കാരുടെ ആക്രമണത്തിലുണ്ടായ പരിക്ക് പൊലീസിന്റെ തലയിലാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഇതോടെയാണ് പരിക്കിന് പിന്നിലുണ്ടായ യഥാര്‍ത്ഥ ചിത്രം തെളിവോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാൽ പൊലീസുകാരിൽ നിന്നല്ല സമരാനുകൂലികളിൽ നിന്നാണ് സ്നേഹക്ക് അടിയേൽക്കുന്നതെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
പി എസ് സി റാങ്ക്ഹോൾഡേഴ്സ് നടത്തുന്ന സമരത്തിനിടയിലേക്ക് നുഴഞ്ഞ് കയറി അക്രമം നടത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാകുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here