മലപ്പുറത്തിന്‍റെ മനസറിയാന്‍; വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് മലപ്പുറത്ത്

ഇടത് മുന്നേറ്റം തുടരുമെന്നുറപ്പിച്ച് എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി മലപ്പുറത്തേക്ക് കടന്നു. മൂന്നാം ദിവസവും ജില്ലയിൽ സ്നേഹോഷ്മള സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്.

കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ ജാഥ സമാപിച്ചു. സംഘപരിവാറുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ലെന്നും അതിന് ഒരു മതമൗലികവാദ സംഘടനകളുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.

ചരിത്ര നഗരിയിൽ ജനമുന്നേറ്റമായി എൽ ഡി എഫ് വടക്കൻ മേഖലാ ജാഥ മാറി. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ വൻ ജനാവലി വികസന മുന്നേറ്റ ജാഥയെ വരവേറ്റു. സംസ്ഥാന സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ ആരോപണങ്ങളെ തുറന്നുകാട്ടിയും ജാഥ മുന്നോട്ട്.

സംഘപരിവാറുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ലെന്നും അതിന് ഒരു മതമൗലികവാദ സംഘടനകളുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കോഴിക്കോട് കടപ്പുറത്തെ സമാപന സമ്മേളനത്തിൽ ജാഥാ ലീഡർ എ.വിജയരാഘവൻ പറഞ്ഞു.

വിദ്വേഷ രാഷ്ടീയവുമായി ഒത്തുതീർപ്പുണ്ടാക്കിയാണ് കേരളത്തിൽ കോൺഗ്രസ് മുന്നോട്ടു പോകുന്നതെന്നും വിജയരാഘവൻ ഓർമ്മിപ്പിച്ചു.

കോഴിക്കോട് ജില്ലയിലെ അവസാന ദിവസത്തെ പര്യടനം എലത്തൂർ മണ്ഡലത്തിലെ കുമാരസാമി നിന്നാണ് തുടങ്ങിയത്. മാവൂരിലും ഫറോക്കും ആവേശകരമായ വരവേൽപ്പ് ജാഥയ്ക്ക് ലഭിച്ചു. മലപ്പുറത്തെ പര്യടനം ഇന്നാരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here