‘ ഒരു കരാറും ഒപ്പിട്ടിട്ടില്ല, ചെന്നിത്തലയുടേത് ഉണ്ടയില്ലാ വെടി ‘ ; മേഴ്‌സിക്കുട്ടിയമ്മ

ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ചെന്നിത്തലയുടേത് ഉണ്ടയില്ലാ വെടിയാണെന്നും മന്ത്രി വ്യക്തമാക്കി. എന്തും പറയാനുള്ള ഉളുപ്പില്ലായ്മയാണ് പ്രതിപക്ഷനേതാവിന്. ചെന്നിത്തല പ്രസ്താവന തിരുത്തി മാപ്പ് പറയേണ്ടി വരുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

ഒരു കരാറും ഒപ്പിട്ടിട്ടില്ല. വിദേശകമ്പനികള്‍ക്ക് അനുമതി കൊടുക്കുമെന്ന നയമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പദ്ധതി 100 കോടിയുടേത് മാത്രമാണ്. ഇഎംസിസി സര്‍ക്കാരിന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു.

5000 കോടിയുടെ പദ്ധതി എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം പദ്ധതിച്ചെലവ് 100 കോടി രൂപ മാത്രമാണെന്ന് തെളിയിക്കുന്ന രേഖകളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.
100 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് പദ്ധതിയെന്നും കമ്പനി സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

ഇന്നലെ അമേരിക്കയില്‍ കണ്ടെന്നു പറഞ്ഞു. ഇന്ന് കേരളത്തില്‍ കണ്ടെന്ന് പറയുന്നു. യുഎന്‍ പരിപാടിക്കായാണ് അമേരിക്കയില്‍ പോയത്. പല മലയാളികളും തന്നെ കണ്ടു. പക്ഷേ ഈ പ്രോജക്ടിനെ പറ്റി സംസാരിച്ചിട്ടില്ല. എല്ലാ ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തിയാണ് മല്‍സ്യനയം രൂപപ്പെടുത്തിയത്. മന്ത്രി പറഞ്ഞു.

എന്തും പറയാനുള്ള ഉളുപ്പില്ലായ്മയാണ് പ്രതിപക്ഷ നേതാവിന്. രമേശിന് തിരുത്തേണ്ടി വരും. മാപ്പു പറയേണ്ടി വരും. താന്‍ തിരുത്തില്ല. മാപ്പു പറയില്ല. രാഹുല്‍ ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനത്തിന് ഹൈപ്പുണ്ടാക്കാനുള്ള റിഹേഴ്‌സലാണിത്.

കേരളത്തില്‍ ആരെല്ലാം നമ്മളെ കാണുന്നു. വിവാദ പ്രോജക്ട് അമേരിക്കയില്‍ ചര്‍ച്ച ചെയ്തില്ല. സ്വപ്ന സുരേഷും ചെന്നിത്തലയും ഒരുമിച്ചുള്ള ഫോട്ടോ വന്നു.
ചെന്നിത്തലയ്ക്ക് ഉളുപ്പില്ല. ചെന്നിത്തല മാപ്പു പറയുമെന്ന് തന്നെ കരുതുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News