തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കെകെ ശൈലജ

തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. 35 കോടി രൂപ മുടക്കിയാണ് തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയില്‍ ഗവ. ആയുര്‍വേദ കോളേജാശുപത്രി വക സ്ഥലത്താണ് ആയുര്‍വേദ ഗവേഷണ കേന്ദ്രത്തം നിര്‍മിച്ചിരിക്കുന്നത്.

ആയുര്‍വേദത്തില്‍ ഗവേഷണം നടത്തുക, ഗവേഷണ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുക, അവ പ്രസിദ്ധീകരിക്കുക, അധ്യാപകര്‍ക്കും ഗവേഷണ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുക എന്നിവയ്ക്ക് കേന്ദ്രം ഇനി സഹായ ഹസ്തമാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

35 കോടി രൂപ മുടക്കി തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ ഗവ. ആയുർവേദ കോളേജാശുപത്രി വക സ്ഥലത്ത് നിർമിച്ച ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആയുർവേദത്തിൽ ഗവേഷണം നടത്തുക‌, ‌ഗവേഷണ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുക, അവ പ്രസിദ്ധീകരിക്കുക, അധ്യാപകർക്കും ഗവേഷണ തൽപരരായ വിദ്യാർഥികൾക്കും പരിശീലനം നൽകുക എന്നിവയ്‌ക്ക്‌ കേന്ദ്രം ഇനി സഹായ ഹസ്‌തമാകും.

ബോയ്സ് ഹൈസ്കൂളിനടുത്ത് ആയുർവേദ കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ നിർമിച്ച ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ (സ്‌കൂൾ ഓഫ്‌ റിസർച്ച്‌ ഇൻ ആയുർവേദ) പന്ത്രണ്ട്‌ വകുപ്പുകളും 17 ലബോറട്ടികളുമുണ്ടാകും.

ആയുർവേദത്തിന്റെ വിവിധ മേഖലകളിൽ പുതിയതും മറ്റ്‌ സർവകലാശാലകളുമായി സഹകരിച്ച്‌ സംയോജിതവുമായ കോഴ്‌സുകൾ ആരംഭിക്കും. അന്തർദേശീയ സർവകലാശാലകളുമായി സഹകരിച്ച്‌ ഗവേഷണവും നടത്തും.

ആരോഗ്യ സർവകലാശാലയ്ക്കുവേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ചാണ്‌ നിർമാണം. 35 കോടി രൂപ ചെലവിൽ എട്ടുനിലകളിലാണ്‌ ഗവേഷണ കേന്ദ്രം. 1,03,000 ചതുരശ്രയടിയിലാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നത്‌.

വിവിധ വിഭാഗങ്ങളിലായി 76 പേർക്ക്‌ ഗവേഷണം നടത്താൻ സൗകര്യമുണ്ടാകും. 34,000 ചതുരശ്രയടിയിലുള്ള അഡ്വാൻസ്‌ഡ്‌ റിസർച്ച്‌ ലാബ്‌, ലോകോത്തര ഡിജിറ്റൽ ലൈബ്രറി, ആയുർവേദ മ്യൂസിയം തുടങ്ങിയവയും പ്രത്യേകതയാണ്‌. ഗവേഷണ കേന്ദ്രം 350 പേർക്ക്‌ നേരിട്ട്‌ തൊഴിൽ നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here