മനുഷ്യരിൽ കാണുന്ന രണ്ട് സാധാരണ കോൾഡ് വൈറസുകൾക്കെതിരേ (അഡെനോ വൈറസ്) ഉപയോഗിക്കാവുന്ന വാക്സിനിൽ മാറ്റം വരുത്തിയാണ് സ്പുട്നിക് വി വികസിപ്പിച്ചത്. കോൾഡ് ഇൻഫെക്ഷന് കാരണമാവുന്ന ജീനിന് പകരം സാർസ് കോവി 2 വൈറസ് സ്പൈക് പ്രോട്ടീൻ (വൈറസിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനാണ് മനുഷ്യ ശരീര കോശങ്ങൾക്കുള്ളിലേക്ക് തുളഞ്ഞു കയറാൻ സഹായിക്കുന്നത്) നിർമിക്കുന്ന കോഡ് ഉൾപ്പെടുത്തിയാണ് ഈ മാറ്റം വരുത്തിയത്.
ഒരു വ്യക്തിക്ക് കുത്തിവയ്പ് നൽകുമ്പോൾ ഈ കോഡ് കോശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു വാഹക സംവിധാനമായി മനുഷ്യ അഡെനോവൈറസുകൾ പ്രവർത്തിക്കുന്നു, അതിനാൽ യഥാർത്ഥ വൈറസ് ബാധിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അത് സംരക്ഷിക്കുന്നതിനായി ശരീരത്തിന് ആന്റിബോഡികളുടെ രൂപത്തിൽ രോഗപ്രതിരോധ പ്രതികരണം വികസിപ്പിക്കാൻ കഴിയും.
ആദ്യത്തെ സോവിയറ്റ് ബഹിരാകാശ ഉപഗ്രഹമായ സ്പുട്നികിന്റെ അതേ പേരിലുള്ള വാക്സിൻ മോസ്കോയിലെ ഗമാലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വികസിപ്പിച്ചെടുത്തത്.
ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ ഈ വാക്സിൻ പരീക്ഷണം നടത്തുന്നത്. രണ്ട്, മൂന്ന് ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളിൽ രാജ്യത്ത് 1,500 ഓളം പേർ പങ്കെടുക്കുകയും ചെയ്തു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഫെബ്രുവരി 21 നകം അവ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here