ജനഹൃദയത്തിലേറി വികസന മുന്നേറ്റ തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. തെരെഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറ്റയേറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. മികച്ച ജനപങ്കാളിത്തമാണ് ജാഥയിലുടനീളം ജില്ലയില്‍ പ്രകടമായത്.
രണ്ടാം ദിനത്തിലെ പര്യടനത്തിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. രാവിലെ പത്തനംതിട്ട ടൗണില്‍ നിന്നായിരുന്നു. ജാഥ ആരംഭിച്ചത്. വഴി നീളെ സ്വീകരണങ്ങളേറ്റു വാങ്ങി പര്യടനം ആദ്യം കോന്നിയിലെത്തി. ശേഷം സമാപന വേദിയായ അടൂരിലേക്ക് പ്രവേശിച്ചു.
അഞ്ചാണ്ടിന്റെ കരുതലും നന്മയും കാണിച്ച സര്‍ക്കാരിന് ജാഥയിലെ മികച്ച ജനപങ്കാളിത്തം തന്നെ വലിയ അംഗീകാരമാണെന്ന് ജാഥാ ക്യാപ്ടനും സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന്റെ പഴയ ശീലം മാറാന്‍ പോകുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി
ജനാധിപത്യ വ്യവസ്ഥയിലെ വിജയങ്ങളൊന്നും എല്‍ ഡി എഫിനെ അഹങ്കരിപ്പിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെട്ട ജാഥാ അംഗങ്ങള്‍ പറഞ്ഞു. സമാപന ചടങ്ങില്‍ ഘടകകക്ഷികളുടെയും സാന്നിധ്യം വേദിയില്‍ പ്രകടമായി. ജില്ലയിലെ 5 മണ്ഡലങ്ങളിലെയും പര്യടനം പൂര്‍ത്തിയാക്കി ജാഥ കൊല്ലം ജില്ലയിലേക്ക് കടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here